ന ജാനേ ഗതിം അന്യഥാ !!!

Thursday, June 19, 2008

ഖലു ഖലു ഭവിഷ്യന്തി നാരായണ പരായണഃ
ക്വചിത്‌ ക്വചിത്‌ മഹാഭാഗ ദ്രമിഡേഷു ച ഭൂരിസഃ
താമരപർണ്ണീ നദീ യത്ര കൃതമാലാ പയസ്വിനീഃ
കാവേരീ ച മഹാഭാഗാ പ്രതീചീ ച മഹാനദീ (ശ്രീമദ്‌ ഭാഗവതം- 11-5-
38-39)

11നാം സ്‌കന്ദം ഇങ്ങനെ പറയുന്നു, ഗീതയിൽ ഭഗവാൻ വിലപിച്ചുവത്രെ വാസുദേവ സർവ്വം ഇതി സ മഹാത്മാ സുധുർലഭഃ. വിഷ്ണു തന്നെ തനിക്കെല്ലാം എന്നു പറയുന്നവൻ മഹാത്മാ, അങ്ങനെ ഉള്ളവർ ദുർല്ലഭർ എന്ന്. അതുകൊണ്ടു തന്നെ സാക്ഷാത്‌ ഭഗവാന്റെ അംശഭൂതമായ ശ്രീമത്ഭാഗവതം ഇങ്ങനെ പ്രവചിച്ചു, ദ്രാവിഡദേശം, ഇങ്ങനെയുള്ള മഹാത്മാക്കളുടെ ജന്മഭൂമി ആകും എന്ന്. താമ്രപർണ്ണി, കൃതമാലാ എന്ന വൈഗൈ, പയസ്വിനീ എന്ന പാലാർ, മഹാനദീ എന്ന പെരിയാർ, കാവേരി, ഇവയുടെ തീരദേശങ്ങൾ ഇവരുടെ ജന്മത്തിന്‌ സാക്ഷ്യം വഹിക്കും എന്നും. അങ്ങനെ ആദ്യമായി അവതരിച്ചവർ 3 പേർ. ഗുരുപരമ്പരകൾ എല്ലാം കൃത യുഗത്തിൽ ജനിച്ചവർ എന്നു പറയപ്പെടുന്ന മൂന്നു പേർ. അയോനിജരായി ജനിച്ചവരായിരുന്നു പൊയ്കൈ, ഭൂതം, പേയ്‌ എന്ന മൂന്നു ആഴ്‌വാർമാരും. ഏകകാലത്തു ജീവ്ച്ചിരുന്നവർ എന്ന് ഐതിഹ്യം പറയുന്നു. ഒരുകാലത്തു മൃഗണ്ടു എന്ന മഹർഷി, തിരുക്കോവലൂർ എന്ന സ്ഥലത്തു ആശ്രമം കെട്ടി തപസ്സ്‌ അനുഷ്ഠിച്ചു വന്നു. ഒരു നാൾ രാത്രി പൊയ്കൈ ആഴ്‌വാർ യദേച്ഛയാ അവ്വഴി വരാൻ ഇടയായി. അതി ഭയങ്കരമായി മഴ പെയ്യുകയാലും ഇരുട്ടിയതുകൊണ്ടും തങ്ങുവാൻ ഒരു ഇടം തേടിയ ആഴ്‌വാർക്ക്‌, മഹർഷിയുടെ ആശ്രമത്തിന്റെ ഇടനാഴി മാത്രമേ കിട്ടിയുള്ളു. അവിടെ ആണെങ്കിൽ ഒരാൾ കഷ്ടിച്ചു കിടക്കുവാൻ മാത്രം സ്ഥലവും. പാഥേയം പുണ്ഡരീകാക്ഷനാമ സ്മരണം എന്ന് ഗ്രാമൈകരാത്രർ ആയി തിരിഞ്ഞുകൊണ്ടിരുന്ന ആഴ്‌വാരൈ, ഒരു മഴ കൊണ്ട്‌ തളച്ചിട്ടു രംഗനാഥൻ. കുറച്ചുകഴിഞ്ഞില്ല, ഭൂതത്താഴ്‌വാരും അവ്വഴി ഒരു സ്ഥലം നോക്കി വരുകയും, ഈ ഇടനാഴി കാണുകയും ചെയ്തു. എങ്കിലും, അതിനുള്ളിൽ വേറേ ഒരാൾ ഇരിക്കുന്നതു കണ്ടിട്ട്‌, താനും അവിടെ വന്നാൽ സ്ഥലമുണ്ടോ എന്ന് ശങ്കിച്ചപ്പോൾ, ഒരാൾ കിടക്കാം രണ്ടാൾക്ക്‌ ഇരിക്കാം, അകത്തേക്ക്‌ വരണം എന്ന ക്ഷണം ആണ്‌ കിട്ടിയത്‌. സന്തോഷത്തോടെ ഇരുവരും, നാമസങ്കീർത്തനം ചെയ്തുകൊണ്ടിരുന്ന സമയത്തു, പേയ്‌ ആഴ്‌വാരും ഒരിടം തേടി എത്തുകയും, ഒരാൾ കിടക്കാം, രണ്ടാൾ ഇരിക്കാം, മൂന്നാൾ നിൽക്കാം, സന്തോഷത്തോടേ വരണം എന്ന ക്ഷണം കേട്ട്‌ അകത്തേക്ക്‌ വരികയും ചെയ്തു. ഇത്രയും ആയപ്പോൾ, ഇവർക്കു മൂന്നുപേർക്കും ആരൊ തങ്ങളെ ഞെരുക്കുന്നു എന്ന തോന്നൽ ഉണ്ടാവുകയും, ആരാണ്‌ അതെന്ന് സംശയലേശമെന്യെ മനസ്സിലാവുകയും ചെയ്തു. ഇന്നും തിരുക്കോവലൂർ ക്ഷേത്രത്തിൽ, ഭഗവാനൈ, സമ്മർദ്ദനോത്സുകൻ എന്നു വിളിക്കപ്പെടുന്നു. ഇവർ മൂന്നു പേരിൽ, പൊയ്കൈയും, ഭൂതവും, വൈയ്യം തകളിയാ എന്നും അൻപേ തകളിയാ എന്നും ആരംഭിച്ച്‌, ആദ്യമായി ദേവഗാന രൂപത്തോടെ, ഭഗവാനൈ സ്തുതിച്ചു പാടി. പേയ്‌ ആഴ്‌വാർ ആകട്ടെ, ഇവർ രണ്ടു പേരും കൊളുത്തില ഗാനരൂപമായ വിളക്കിന്റെ വെളിച്ചത്തിൽ, തിരുക്കണ്ടേൻ നാരണനൈ കണ്ടേൻ എന്ന്, തങ്ങളൈ ഞെരുക്കിയവൻ, സാക്ഷാത്‌ പരബ്രഹ്മം എന്നും പറഞ്ഞു.

ഇതിൽ പൊയ്കൈ ആഴ്‌വാർ പാറ്റിയ പാട്ട്‌ മുതൽ തിരുവന്താതി എന്ന് പിൽകാലത്തു പ്രസിദ്ധമായി.

ഒന്നും മറന്തറിയേൻ ഓതനീർ വണ്ണനെന്നാൻ
ഇന്നു മറപ്പനോ ഏഴൈകാൾ അന്നു കരുവരങ്കത്തുൾ കിടന്തു
കൈതൊഴുതേൻ കണ്ടേൻ തിരുവരങ്കമേയാൻ തിശൈ
എന്ന് ശ്രീരംഗനാഥനൈ ഗർഭത്തിൽ കിടക്കുമ്പോൾ തന്നെ കാണുകയും, കൈതൊഴുകയും ചെയ്തു എന്ന് പറയുന്നു. എന്തൊരു ഭാഗ്യം
ജായമാനം ഹി പുരുഷം യം പശ്യേത്‌ മധുസൂധനഃ
സാത്വികഃ സതു വിജ്ഞേയഃ സവൈ മോക്ഷാർത്ഥ ചിന്തകഃ എന്ന് ശാസ്ത്രം പറയുന്നു
ഏതൊരു കുട്ടിയൈ, ഗർഭകാലത്തു തന്നെ മധുസൂധനൻ ആയ ഭഗവാൻ രക്ഷിക്കുന്നുവോ അവൻ, സത്വശാലിയും, മുമുക്ഷുവും ആകുന്നു എന്ന്.

ഗർഭശ്രീമാൻ എന്ന് ഇങ്ങനെയുള്ളവരൈ മാത്രമേ വിളിക്കാൻ പറ്റൂ
കരുവിലേ തിരുവിലാതീർ കാലത്തൈ കഴിക്കിന്റീരേ

ഹരേ ശ്രീരംഗാ ശരണം

0 Comments:

Post a Comment

<< Home