ന ജാനേ ഗതിം അന്യഥാ !!!

Tuesday, May 06, 2008

ഇഷ്വാകു വംശം എന്ന സൂര്യവംശം, അതി പ്രസിദ്ധം. അനാദികാല പ്രവൃത്തമായി, സൂര്യനിൽ നിന്നും തുടങ്ങി, ലവകുശന്മാർ വരെ നീണ്ടു നിന്ന അതി ഗംഭീരമായ വംശം. ആയുസ്സിനൊന്നും ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല അവർക്ക്‌. ദശരഥൻ തന്നെ 60000 വർഷങ്ങൾ ജീവിച്ചിരുന്നു എന്ന് വാത്മീകി രാമായണം കണക്കു കാണിക്കുന്നുണ്ട്‌. ദിലീപൻ, സഗരൻ, മാന്ധാതാ, അങ്ങനെ എത്ര രാജാക്കന്മാർ. ഈ വംശത്തിന്റെ മഹത്വം കൊണ്ടു തന്നെയാകണം രംഗനാഥനും തന്റെ അവതാര ലീലകൾക്ക്‌ ആദ്യ സ്ഥാനമായി ഈ വംശത്തെ തിരഞ്ഞെടുത്തത്‌. ശ്വേത വരാഹ കൽപ്പത്തിന്റെ ആരംഭത്തിൽ, ബ്രഹ്മാവിന്‌ നഷ്ടമായ വേദങ്ങളെ മത്സ്യ രൂപത്തിൽ വീണ്ടെടുത്ത്‌ കൊടുത്ത്‌, അതിനെ താൻ തന്നെ ഹംസാവതാരം എടുത്ത്‌ ഉപദേശിച്ചതിനു ശേഷം ക്ഷീരാബ്‌ധി നാഥനായ ഭഗവാൻ, ഇന്നു കാണുന്ന പ്രണവാകാര വിമാനത്തോടെ ചേർത്ത്‌ നാരായണൻ എന്നു പേർ വിളിക്കപ്പെട്ട, ശേഷശായി ആയുള്ളഭഗവാനൈയും, അഭയ ഹസ്‌തത്തോടേയും, പ്രയോഗചക്രത്തോടും കൂടി ഉത്സവ മൂർത്തിയായ കസ്തൂരി രംഗനൈയും കൊടുത്ത്‌ നിത്യ ആരാധനം നടത്തിപോരുവാൻ ഉപദേശിച്ചു. അങ്ങനെ ശ്രീരംഗനാഥന്റെ ആദ്യ അവതാരം ക്ഷീരാബ്‌ധിയിൽ ഒരു മീന മാസത്തിൽ രോഹിണി നക്ഷത്രത്തിൽ എന്ന് പുരാണം പറയുന്നു.

1950കളിൽ വലിയ രണ്ട്‌ അപകടങ്ങൾക്ക്‌ ക്ഷേത്രം സാക്ഷ്യം വഹിച്ചു, ഒന്ന് ഒരു പങ്കുനി ആദി ബ്രഹ്മോത്സവ കാലത്തിൽ ഗർഭഗൃഹത്തിലുണ്ടായ അഗ്നി ബാധ. അന്ന്, അഗ്നിനാളങ്ങൾ മൂല വിഗ്രഹത്തിൽ എല്ലാ വർഷവും 2 തവണ തേച്ച്‌ പിടിപ്പിക്കുന്ന അതും കാലാകാലങ്ങളായി ആവരണം ചെയ്യപ്പെട്ട തൈലകാപ്പും, സ്വതാ ആവരണവും (കടു ശർക്കര യോഗം പോലെ ഒന്ന്) മുഴുക്കെ ഏരിച്ച്‌ ചാമ്പലാക്കി. അതിനു ശേഷം വിഗ്രഹത്തെ നേരിട്ടു കണ്ടവർ അപൂർവ്വം ചിലർ. അവരിൽ ഒരാൾ ഡയറിയിൽ ഇങ്ങനെ കുറിച്ചിട്ടു.

"തീ വിപത്തിനിർക്കാന കാരണങ്കൾ പല കോണങ്കളിൽ ആരായപ്പട്ടതു, ആനാൽ ഇതർക്കു, കാരണ, കാരണി അവനേ! തീ മുഴുതും അണൈക്കപ്പട്ട പിറകു ഉള്ളേ ചെന്റ്രേൻ, പെരിയ പെരുമാൾ തൈലക്കാപ്പ്പ്പില്ലാമൽ പച്ച പശയേൽ എന്നു കാട്ചി കൊടുത്താർ"
പച്ചൈ മാമലൈ പോൽ മേനി എന്ന് സംഘ കാല ഗ്രന്ഥങ്ങൾ പ്രതിപാതിക്കുന്നു, ഇന്നു കാണാൻ പറ്റുന്നത്‌, തൈലക്കാപ്പും, സ്വതയും ചേർന്ന് കറുത്ത വിഗ്രഹം, പാമ്പു പടം പൊഴിക്കുന്നതു പോലെ നൂറ്റാണ്ടുകളുടെ തൈലക്കാപ്പും ആവരണവും ഭഗവാൻ കളഞ്ഞ്‌, എങ്ങനെ, ബ്രഹ്മാവും, ഇഷ്വാകുവും, ആദ്യകാലങ്ങളിൽ, ആഴ്‌വാർക്കളും ആചാര്യന്മാരും ഭഗവാനെ ദർശ്ശിച്ചിരിക്കുമോ അതു ഒരു അഗ്നി ബാധ മൂലമായി ഭഗവാൻ വീണ്ടും കാട്ടി കൊടുത്തു. അതുകൊണ്ടു തന്നെ, അഗ്നിക്കു ശേഷം, വീണ്ടും സ്വത ആവരണം ചെയ്തുകൊണ്ടിരുന്ന കാലത്തിലും, മറ്റു ആവാഹനങ്ങൾ ചെയ്യാതെ, രാവിലെ പൊങ്കൽ തിരുവാരാധനത്തിനു ശേഷം സ്ഥപതി ജോലി ചെയ്തു തുടങ്ങും, വൈകിട്ടു അവരുടെ ജോലി അവസാനിച്ചതിനു ശേഷം ഒരു പുണ്യാഹം നടത്തി വീണ്ടും പൂജകൾ നടക്കും. ലോകത്തിൽ എവിടെയും നടക്കില്ല ഇങ്ങനെ.

ശ്രീരംഗം ഒരു സ്വയം വ്യൿത ക്ഷേതം. വൈഷ്ണവക്ഷേത്രങ്ങളിലെ ആരാധനാ ക്രമം, ആഗമം എന്ന് പേരുള്ള സംഹിതകൾ ഉപയോഗിച്ചാണ്‌ നടക്കുക. വൈഷ്ണവാഗമങ്ങൾ 2 വിധം, ശ്രീ പാഞ്ചരാത്രം, വൈഖാനസം. ഇതിൽ ശ്രീപാഞ്ചരാത്രത്തിൽ, പാരമേശ്വര സംഹിത ഉപയോഗിച്ചാണ്‌ ശ്രീരംഗ ക്ഷേത്രത്തിലെ പൂജാവിധാനങ്ങൾ ചിട്ടപ്പെടുത്തപ്പെട്ടത്‌. പല സംഹിതകൾ, പാദ്‌മം, പാരാശരം, ഈശ്വരം പോലെയുള്ള സംഹിതകൾ ആണ്‌ ഏറിയ ക്‌Uറും ക്ഷേത്രങ്ങളിൽ. ലോകത്ത്‌ ശ്രീരംഗത്ത്‌ മാത്രം, പാരമേശ്വരവും. ഇവിടെയുള്ള അർച്ചകർ പോലും, ശ്വേത ദ്വീപ വാസികൾ ആയ ശുക്ല യജുർവ്വേദികളുടെ പിന്മുറക്കാർ ആയി, വിഭീഷണൻ ഏർപ്പെടുത്തിയത്‌ ആണെന്നു പറയുന്നു. പറഞ്ഞു വന്നത്‌ എന്താണെന്നു വെച്ചാൽ, 1950കളിൽ, ഒരു കുതിരവാഹനം നടക്കുമ്പോൾ, ഉത്‌സവമൂർത്തിയായ നമ്പെരുമാൾ, കെട്ടഴിഞ്ഞ്‌,മേലെ ചിത്തിരവീഥിയിൽ വീണു. പ്രാചീനമായ വിഗ്രഹം ആയതുകൊണ്ട്‌, ഏതാണ്ട്‌ 1000 വർഷങ്ങൾക്കു മുന്നെ, തങ്ക കവചം പണിയിച്ച്‌, വിഗ്രഹത്തെ അതിനുള്ളിൽ ആണ്‌ സംരക്ഷിച്ച്‌ വരുന്നത്‌. എങ്കിലും, ഈ വീഴ്‌ചയിൽ, ചക്രം പിടിച്ചിരുന്ന കൈ, കവച സഹിതം പിളർന്ന് വിഗ്രഹം 2 കഷ്ണം ആയിപ്പോയി. സ്വയം വ്യക്ത ക്ഷേത്രത്തിലെ വിഗ്രത്തിന്‌ എന്തു സംഭവിച്ചാലും നന്നാക്കി എടുക്കുകയല്ലാതെ പുതിയ വിഗ്രഹം പ്രതിഷ്ഠിക്കാൻ വിധിയില്ല. അതുകൊണ്ട്‌, വേർപ്പെട്ട കൈ ഗോൾഡ്‌ ആർക്ക്‌ ജ്വാല ഉപയോഗിച്ച്‌ വെൽഡ്‌ ചെയ്ത്‌ ചേർക്കപ്പെട്ടു. ഇതു ചെയ്യുവാൻ രാജ്യത്തെ വിദഗ്‌ധരായ മെറ്റലർജ്ജിസ്റ്റുകൾ വന്നു. അവർ പരിശോധിച്ചു നോക്കിയതിൽ, ആ വിഗ്രഹം ഉണ്ടാക്കപ്പെട്ട ലോഹം ഏതെന്ന് കണ്ടെത്തുവാൻ സാധിച്ചില്ല. അതുമാത്രമല്ല, ഗോൾഡ്‌ ആർക്ക്‌ ഉപയോഗിചു പോലും വെൽഡിംഗ്‌ നന്നായി നടന്നില്ല. അതിന്റെ ഫലമായി ചക്രം പിടിച്ച കൈ, വളഞ്ഞ്‌ ആണ്‌ ഇപ്പോഴും ഇരിക്കുന്നത്‌. ഈ രണ്ടു സംഭവങ്ങളും, ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ ഈ ലോകത്തിൽ ഒരു മനുഷ്യൻ ഇരുന്ന് ഉണ്ടാക്കിയവയല്ല ഈ വിഗ്രഹങ്ങൾ എന്ന് നമക്കു കാട്ടി തരുന്നു.
ഈ ലോകത്തിൽ ഇല്ലാത്ത വസ്തുക്കളെക്കൊണ്ടു ഉണ്ടാക്കിയ വിഗ്രഹങ്ങൾക്ക്‌, മറ്റെങ്ങും കാണാൻ പറ്റാത്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടു താനും.

നമുക്ക്‌ തിരിചു ബ്രഹ്മാവിന്റെ ആരാധനം നടക്കുന്ന സ്ഥലത്തേക്ക്‌ പോകാം

ഹരേ ശ്രീരംഗാ ശരണം

0 Comments:

Post a Comment

<< Home