ന ജാനേ ഗതിം അന്യഥാ !!!

Tuesday, May 06, 2008


ശ്രീരംഗാധിപതേ തവ നിർവ്വ്യാജ മന്ദസ്മിതം

തിരുച്ചിറപ്പള്ളിയിൽ നിന്നും ഉദ്ദേശം ഒരു 6 കി മി ദൂരത്തിലാണ്‌ ശ്രീരംഗം എന്നു പ്രസിദ്ധമായ ക്ഷേത്രം. തെൻ നാടും വടനാടും തൊഴ നിന്ന തിരുവരങ്കം എന്ന് പറയുന്നതു എപ്പോഴും ശെരിയാണന്നു തോന്നാറുണ്ട്‌. ദൂര വിദൂരങ്ങളിൽ നിന്നും വന്നു പോകുന്നവരൈ കാണുമ്പോൾ.പക്ഷേ, ഇങ്ങനെ വരുന്നവർക്ക്‌, ശ്രീരംഗത്തെ പറ്റി എന്തു അറിയാം എന്നു നോക്കിയാൽ അല്ലെങ്കിൽ അവരോടു ചോദിച്ചാൽ അവർക്കു തന്നെ അറിയില്ല.
ഇദം ഹി രംഗം ത്യജതാമിഹാംഗം പുനർന്നശംഗം യതിശംഗമേതി എന്ന് ശങ്കരാചാര്യർ പാടി. ഈ ശ്രീരംഗത്തിൽ പ്രാണനുപേക്ഷിച്ചവർക്ക്‌ പുനർ ജനി ഇല്ലാ എന്ന്.

രംഗനാഥൻ ആർ? എന്ന ചോദ്യത്തിൻ വേദാന്തം പറയും, യതോ വാചോ നിവർത്തന്തേ അപ്രാപ്യ മനസാ സഹ! എന്റെ മനസ്സിനും വാക്കുകൾക്കും അപ്പുറത്തുള്ളവൻ... പക്ഷെ ഞങ്ങൾക്കോ!

കർക്കിടകം 18 അതിരാവിലേ രംഗനാഥന്റെ ഗർഭഗൃഹത്തിനു വെളിയ്യിൽ ഗായത്രി മണ്ഡപത്തിനും, ശന്തനു മണ്ഡപത്തിനും വെളിയിൽ, പടിഞ്ഞാറ് ഭാഗത്തുള്ള പടിക്കെട്ടിനു കീഴെ നിലക്കുകയാണു ഞാൻ. മേലപ്പടി എന്നു വിഖ്യാതമായ പടിക്കെട്ടുകൾ. പടിക്കു മുകളിൽ, വെള്ളി ചെങ്കോൽ പിടിച്ച സാത്താണീകൾ, സ്ഥലത്താർ, മണിയക്കാരർ ഇവർ മാത്രം. കീഴെ ഒരു നൂറ്പേർ കാണും. ശന്തനു മണ്ടപത്തെ ചുറ്റി ദർശ്ശനത്തിനുള്ള വരിയിൽ എന്തു നടക്കുന്നു എന്നറിയതെ ഒരു 1000 പേർ കാണും. എക്കാളത്തിന്റെ ശബ്ദത്തോടേ, ഭഗവാൻ നമ്പെരുമാൾ എന്നു വിളിക്കുന്ന ഉത്സവ മൂർത്തിയുടെ പുറപ്പാട്‌,


അരുളപ്പാടു ശ്രീപാദം താങ്കുവോർ....... നായന്തേ നായന്തേ!!! എന്നു ശ്രീപാദം താങ്ങുന്നവരുടെ ചുമലിൽ, ധർമ്മവർമ്മാ പല്ലക്ക്‌ എന്ന തങ്കപ്പല്ലക്കിൽ, ഭഗവാൻ പുറപ്പെട്ടു നിൽക്കുന്നു.


സാത്താണി പടിയിൽ ഇറങ്ങി നിന്ന്
"മന്നിയ ശീർ മണവാള മാമുനിവൻ ഈടു ഉരൈക്കക്കേട്ടു ഇന്നൊരു ശ്രീശൈലേശായെനപ്പേശും അരങ്കാ എച്ചരികൈ" എന്നു പുറപ്പാട്‌ അറിയിച്ചു

ശ്രീരംഗത്തൊരു ചൊല്ലുണ്ട്‌, രംഗനാഥന്റെ പുറപ്പാട്‌ ഒരുനാൾ എങ്കിലും വിട്ടുപോയാൽ കണ്ണിൽ നാരങ്ങാ നീർ ഒഴിക്കണം എന്ന്. എന്താണെന്നോ, അത്രയ്ക്ക്‌ അത്ഭുതം ആണ്‌ ആ പുറപ്പാടും ഘോഷയാത്രയും. അതു ഒരിക്കൽ കാണാൻ ഭാഗ്യം കിട്ടിയവർ ആരും ഈ വരികൾ തെറ്റാണെന്ന് പറയില്ല

മറ്റ്രുമോർ തെയ്‌വമുണ്ടേ മതിയിലാ മാനിലങ്കാൾ
ഉറ്റ്ര പോതന്റ്രി നീങ്കൾ ഒരുവനെന്നു ഉണരമാട്ടീർ
അറ്റ്രമേലെലൊന്റ്രറിയീർ അവനല്ലാൽ തെയ്‌വമില്ലൈ
കറ്റ്രിനം മേയ്‌ത്ത എന്തൈ കഴലിണൈ പണിമിനീരേ

രംഗനാഥൻ ആടി പതിനെട്ടിന്‌ അമ്മാ മണ്ഡപം വരെ പോയ്‌, കാവേരി ദേവിക്ക്‌ മാലയും, വളയും, പുടവയും കൊടുത്ത്‌ രാത്രി തിരിച്ച്‌ വരുമ്പോൾ വെളി ആണ്ടാൾ സന്നിധിയിൽ ചെന്ന്, ആണ്ടാളോടെ മാല മാറ്റികൊണ്ട്‌ തിരിച്ചു വരും. ഏതാണ്ട്‌ 3 മാസത്തെ വിശ്രമത്തിനു ശേഷം ആദ്യത്തെ പുറപ്പാട്‌.
എത്ര കാലമായി ഇങ്ങനെ നടന്നിരിക്കണം, ആരൊക്കെ രംഗനാഥന്റെ അനുഗ്രഹത്തിനു പാത്രീഭവിച്ചിരിക്കണം. ഇതിന്റെ ഒക്കെ ആരംഭം എവിടെ പുരാണങ്ങളിലും, പുരാണാന്തരങ്ങളിലും എന്തൊക്കെ പറഞ്ഞിരിക്കുന്നു.

ഹരേ ശ്രീരംഗാ ശരണം

0 Comments:

Post a Comment

<< Home